ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടക്കുന്ന 2022 ഫിഫ ലോകകപ്പ്, 2023 എഎഫ്സി ഏഷ്യൻ കപ്പ്, എന്നിവയുടെ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

2019 ഒക്ടോബറിൽ കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശിനെ നേരിട്ടത്. മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. എന്നാൽ 2023 എഎഫ്സി ഏഷ്യൻ കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന്, നിലവിൽ ആറ് കളികളിൽ നിന്ന് മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഇന്ത്യൻ ടീമിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തണം. അതിനാൽ തന്നെ മത്സരത്തിൽ വിജയിക്കുകയെന്നത് ഇന്ത്യൻ ടീമിന് അനിവാര്യമാണ്.

വ്യാഴാഴ്ച രാത്രി ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരായ മത്സരത്തിൽ, രാഹുൽ ഭേകെ ചുവപ്പുകാർഡ് കിട്ടി പുറത്തുപോയി പത്തു പേരായി ചുരുങ്ങിയിട്ടും ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ 33ആം മിനുട്ടിൽ അബ്ദുൽ അസീസ് നേടിയ ഏകപക്ഷീയമായ ഗോളിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങുകയായിരുന്നു. ഇന്ത്യയുടെ മിഡ്ഫീൽഡ് ഖത്തറിനെതിരെ കനത്ത പോരാട്ടമാണ് നടത്തിയത്. ബംഗ്ലാദേശിനെതിരെയും സമാനമായ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഖത്തറിനെതിരെ മൻവീർ സിങ്ങിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഗുർപ്രീത് സിംഗിന്റെ പ്രകടനവും ഖത്തറിനെതിരായ മികച്ച പ്രകടനത്തിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച ഒൻപതു സേവുകളാണ് ഖത്തറിനെതിരായ പോരാട്ടത്തിൽ ഗുർപ്രീത് നൽകിയത്.

രാഹുൽ ഭേകെയുടെ അഭാവത്തിൽ ഇഗോർ സ്റ്റിമാക് ഏതു താരത്തായാണ് ടീമിലെത്തിക്കുകയെന്നതിനു വ്യകതതയില്ല. പ്രീതം കോട്ടൽ റൈറ്റ് ബാക് ആയിറങ്ങാൻ സാധ്യതയുണ്ട്. 2019 ൽ ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിന്റെ വെളിച്ചത്തിൽ ആദിലിനെ സെന്റർ ബാക്ക് ആയി ഉൾപ്പെടുതത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അതേസമയം, അഫ്ഗാനിസ്ഥാനെതിരെ വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിൽ ബംഗ്ലാദേശ് അവസാന നിമിഷം ഗോൾ നേടിയിരുന്നു. “അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തിൽ ഞാൻ അതീവ സന്തുഷ്ടനാണ്. കളിക്കാർ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു, വളരെ കഠിനാധ്വാനം ചെയ്തു. ഈ ടീമിന്റെ മനോഭാവത്തെ ഇത് പ്രതിഫലിപ്പിക്കുന്നു” ബംഗ്ലാദേശ് ഹെഡ് കോച്ച് മത്സരത്തിന് മുന്നോടിയായി എഐഎഫ്എഫ് മീഡിയ ടീമിനോട് പറഞ്ഞു.

ഇന്ത്യക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ജമാൽ ഭൂയാനും ആത്മവിശ്വാസം പ്രകടിപ്പിച്ചു. “തീവ്രമായി ധാരാളം യുദ്ധങ്ങൾ. ഇതിന്റെ ഭാഗമാകാനുള്ള മനോഹരമായ മത്സരമാണിത്. കഴിഞ്ഞ തവണ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 3 പോയിന്റ് നേടാനാവാത്തതിൽ ഞങ്ങൾ നിരാശരായിരുന്നു. ഇപ്പോഴും ആ ആഗ്രഹം ഞങ്ങൾക്കുള്ളിലുണ്ട്. ഞങ്ങൾക്ക് ടീമിലുള്ള ആത്മവിശ്വാസം നല്ലതാണ്. അഫ്ഗാനിസ്ഥാനെതിരെ ജയിക്കാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. ആ ആത്മവിശ്വാസം ഞങ്ങൾ ഇന്ത്യക്കെതിരായ കളിയിലും പുറത്തെടുക്കും” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്ക്വാഡ്:

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, ധീരജ് സിംഗ്

പ്രതിരോധനിര: പ്രീതം കോട്ടാൽ, രാഹുൽ ഭെകെ, നരേന്ദർ ഗഹ്ലോട്ട്, ചിംഗ്ലെൻസാന സിംഗ്, സന്ദേഷ് ജിംഗൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്

മധ്യനിര: ഉഡന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റ ow ളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രണയ് ഹാൽഡർ, സുരേഷ് വാങ്ജാം, ലാലെങ്മാവിയ, സഹാൽ അബ്ദുൾ സമദ്, മുഹമ്മദ് യാസിർ, ലാലിയാൻസുവാല ചാങ്യാൻ, ബിപിൻ സിംഗ്

മുന്നേറ്റനിര: ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻവീർ സിംഗ്.

പ്രക്ഷേപണ ഷെഡ്യൂൾ:

കിക്ക് ഓഫ് സമയം: 07:30 PM IST

തത്സമയ സംപ്രേഷണം: സ്റ്റാർ സ്പോർട്സ് നെറ്റ്വർക്ക്

സ്ട്രീമിംഗ്: ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ടിവി