ഷട്ടോരി : സഹലിനെ ഞാൻ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറാക്കും!
ഒഡീഷ എഫ്‌സിക്കെതിരെ ടീമിന്റെ ഗോൾരഹിത സമനിലയ്ക്ക് ശേഷം നടന്ന അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് എൽകോ ഷട്ടോരി, യുവതാരം സഹൽ അബ്ദുൾ സമദിനെ അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു
ഒഡീഷ എഫ്‌സിക്കെതിരെ ടീമിന്റെ ഗോൾരഹിത സമനിലയ്ക്ക് ശേഷം നടന്ന അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് എൽകോ ഷട്ടോരി, യുവതാരം സഹൽ അബ്ദുൾ സമദിനെ അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. രാജ്യത്തെ മികച്ച മിഡ്ഫീൽഡറായി അവനെ വികസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഷട്ടോരി ഊന്നിപ്പറഞ്ഞു.
മത്സരത്തിലെ സഹലിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച ഷട്ടോരി, 22 കാരനായ സഹലിനെ പ്രശംസിക്കുകയും ചെയ്തു.
“എന്നെ ശരിക്കും അലോസരപ്പെടുത്തുന്ന ഒരു കാര്യം, ഞാൻ സഹലിനെ ഇഷ്ടപ്പെടുന്നില്ലെന്ന് ആളുകൾ കരുതുന്നു എന്നതാണ്. നിങ്ങൾ വിമർശനാത്മകരായിരിക്കണം. അവൻ ഇന്ന് അതിശയകരമായി പെർഫോം ചെയ്തു, പടിപടിയായി, എനിക്ക് അവനെ ആവശ്യമുള്ളിടത്ത് ഞാൻ എത്തിക്കും. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയ ആദ്യ ദിവസം, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ നിങ്ങളെ ഇന്ത്യയിലെ മികച്ച മിഡ്ഫീൽഡറാക്കാൻ പോകുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം നല്ലതാണ്. ഇന്ന് അദ്ദേഹം നന്നായി കളിച്ചു. ബാക്കിയുള്ളവരും അങ്ങനെ ചെയ്തു. ” അദ്ദേഹം പറഞ്ഞു.
പ്രശാന്തിനെയും പിന്തുണച്ചു സംസാരിച്ച അദ്ദേഹം ആരാധകർക്ക് യുവതാരങ്ങളോട് ക്ഷമ ആവശ്യമാണെന്ന് വാദിച്ചു. “പ്രശാന്ത് അവസാന ഗെയിം നന്നായി ചെയ്തില്ല, പക്ഷെ ഇന്ന് അദ്ദേഹം അതിശയകരമായി കളിച്ചു. നിങ്ങൾ ചെറുപ്പക്കാർക്ക് സമയം നൽകണം. ഇത്ര വിമർശനപരമായിരിക്കരുത്. ”
കേരളത്തെ സംബന്ധിച്ചിടത്തോളം, 35 ആം മിനുട്ടിൽ സഹാൽ മത്സരത്തിലെ ഏറ്റവും തിളക്കമാർന്ന നിമിഷം സൃഷ്ടിച്ചു. എതിരാളികളായ ഒന്നിലധികം കളിക്കാരെ മറികടന്ന്, നാരായൺ ദാസിന്റെ അന്യായമായ വെല്ലുവിളി ഏറ്റെടുത്തു പരാജയപ്പെട്ടു. ഗൗരവമേറിയ അപ്പീലുകൾ ഉണ്ടായിരുന്നിട്ടും, റഫറി കളി തുടർന്നു. തീർച്ചയായും റഫറിമാർ അദ്ദേഹത്തോട് ദയ കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
“ പെനാൽറ്റി ചാൻസിനെപ്പറ്റി മറന്ന് എന്റെ കുട്ടികളെപ്പറ്റി ഞാൻ വളരെ അഭിമാനിക്കുന്നു. ഈ സീസണിൽ തിരിച്ചടികൾ ഉണ്ടായിട്ടും ഞങ്ങൾ മികച്ച പ്രകടനം നടത്തി. ജെയ്‌റോ റോഡ്രിഗസ് കുത്തിവയ്പ്പുമായി ആണ് കളിക്കാനിറങ്ങിയത്. മെസ്സിയോട് ഒരു പരിക്ക് പറ്റി. ബാർത്തലോമി ഒഗ്‌ബെച്ചെ, ഇന്നലെ രാവിലെ 5 മുതൽ വൈകുന്നേരം വരെ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായിരുന്ന അദ്ദേഹത്തിന് നിർജ്ജലീകരണം ബാധിച്ചു. ഇന്നത്തെ ഗെയിം നോക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. ഞങ്ങൾക്ക് മികച്ച അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒഡീഷയ്ക്ക് ഒരു അവസരം പോലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ആ പോയിന്റിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ടീമിനെപറ്റിയോർത്ത് അഭിമാനിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേള ടീമിന് സുഖം പ്രാപിക്കാനും പുനസംഘടിപ്പിക്കാനും സഹായിക്കുമോ എന്ന ചോദ്യത്തിന് ചോദിച്ചപ്പോൾ, ഷട്ടോരി ഇങ്ങനെ അഭിപ്രായപ്പെട്ടു, “തീർച്ചയായും , പക്ഷേ ആ ഇടവേള രണ്ടാഴ്ച മാത്രമാണ്. കളിക്കാർക്ക് പരിക്കുകളുണ്ട്, അത് ശരിയാകാൻ കൂടുതൽ സമയമെടുക്കും. പ്രതിസന്ധികളേറെയുണ്ട്. ഞാൻ ഒഴികഴിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഞങ്ങൾക്ക് ഇന്ന് നല്ല ഓർഗനൈസേഷൻ ഉണ്ടായിരുന്നു. വെറും രണ്ട് വിദേശി താരങ്ങളുമായി കളിക്കുകയും, നന്നായി കളിക്കുകയും ചെയ്തു. അതെ, ഇടവേള സ്വാഗതാർഹമാണ്, അതേസമയം എല്ലാ പ്രശ്നങ്ങളും അത് പരിഹരിക്കില്ല. ”