നവംബർ 13 ഞായറാഴ്ച ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ ആറാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ 3-0ന് ജയിച്ചത്തിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക.

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തന്റെ ടീം നേടിയ വിജയത്തെ വിശകലനം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകൻ ഇവാൻ വുകോമാനോവിച്ച് സംസാരിച്ചു. "ഞങ്ങൾ സത്യസന്ധരായിരിക്കണം, അവസാന ഗെയിമിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ റാങ്കിങ് ടേബിളിനു താഴെയുള്ള ടീമിനെതിരെയാണ് കളിച്ചത്, ഈ ഗെയിമുകൾ കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഗെയിമുകളാണ്."

“കഴിഞ്ഞ സീസണിൽ പോലും, ഞങ്ങൾ ഇതേ ടീമിനെതിരെ ഒരു ബബ്ബിളിൽ കളിക്കുമ്പോൾ, ഞങ്ങൾക്കിത് വളരെ ബുദ്ധിമുട്ടായിരുന്നു. ഈ ഗെയിമുകൾ എളുപ്പമുള്ള ഗെയിമുകളാണെന്ന് കളിക്കുമുൻപേ നിങ്ങൾ പറയുന്നു, ജയിക്കാൻ എളുപ്പമുള്ള ഗെയിമെന്ന് പ്രവചിക്കുന്നു. എന്നാൽ, അല്ല, ഇത്തരം ഗെയിമുകൾ എപ്പോഴും ഒരു കെണി പോലെയാണ് എന്നാണ് എന്റെ അഭിപ്രായം."

"നിങ്ങൾ വേണ്ടത്ര തയ്യാറായില്ലെങ്കിൽ, എളുപ്പമാകുമെന്ന് കരുതി നിങ്ങൾ സാധാരണമായി കളിയെ സമീപിച്ചാൽ, നിങ്ങൾ ആ കെണിയിൽ വീഴുകയും മിക്കവാറും ആ മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്യും. അതിനാൽ ആ മത്സരങ്ങൾക്ക് മുമ്പ് ഞങ്ങൾ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പോയിന്റുകൾ ശേഖരിക്കുന്നതിനായി ഞങ്ങൾ പിച്ചിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ, ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്."

മുംബൈ സിറ്റി എഫ്‌സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുമെതിരായ അവസാന രണ്ട് മത്സരങ്ങളുടെ ആദ്യ പകുതിയിൽ മികച്ച പ്രകടനമായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ഇതിനെക്കുറിച്ച് വുകോമാനോവിച്ച് സംസാരിച്ചു.

"ഒന്നാമതായി, ഫുട്ബോളിൽ, മാനസീകമായി, കളി ആരംഭിക്കുമ്പോൾ, എല്ലാ ടീമുകളും ടാസ്ക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തലേ രാത്രിയിലോ മറ്റേതെങ്കിലും മത്സരത്തിലോ പോലും, ടീമുകൾ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ആദ്യ പകുതി 0-0 ന് അവസാനിക്കുന്നത് കാണാൻ കഴിയും. പിന്നെ രണ്ടാം പകുതിയിൽ, ടീം ചർച്ചകൾക്ക് ശേഷമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ, തന്ത്ര മാറ്റത്താലോ ഇതിൽ മാറ്റമുണ്ടാകും. ഞങ്ങളുടെ കാര്യത്തിൽ, കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഞങ്ങൾക്ക് രണ്ട് പുതിയ പേരുകൾ പിച്ചിൽ ഉണ്ടായിരുന്നു. ഈ സീസണിലാണ് അവർ ആദ്യമായി ആരംഭിച്ചത്."

"അപ്പോൾ അവർക്ക് വ്യത്യസ്ത തരം പിച്ചിനോട്, വ്യത്യസ്ത ചലനവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. ഞങ്ങൾക്ക് പരസ്പരം അറിയാം, പക്ഷേ പിച്ചിലും, പന്തിലും ആത്മവിശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന ആദ്യ ഭാഗമാണിത്. അതുകൊണ്ടാണ് ചിലപ്പോൾ ഇത് നഷ്ടങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ, രണ്ടാം പകുതിയിൽ, ചിലർക്ക് ആ ആത്മവിശ്വാസം ലഭിക്കുന്നു, അവർക്ക് ശാന്തത തോന്നുന്നു, അത് കൂടുതൽ ഗുണനിലവാരം നൽകുന്നു. പിന്നെ, പുതിയ താരങ്ങൾ കളത്തിലിറങ്ങുമ്പോൾ കൂടുതൽ നിലവാരം പുലർത്തുകയും തുടർന്ന് നിങ്ങൾ ഗോളുകൾ നേടുകയും ചെയ്യുന്നു."

മത്സരങ്ങൾക്കുള്ളിലെ സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ കഴിവിനെ കോച്ച് പ്രശംസിച്ചു. "മുംബൈ സിറ്റിക്കെതിരായ മത്സരത്തെക്കുറിച്ച് പറയുമ്പോൾ, ഞങ്ങളുടെ ആദ്യ പകുതിയിൽ ഞങ്ങൾക്ക് തീരെ തൃപ്തരായിരുന്നില്ല. രണ്ടാം പകുതിയിൽ ഞങ്ങൾ കളിച്ച രീതിയിലാണ് ഞങ്ങൾ കളി തുടങ്ങാൻ ആഗ്രഹിച്ചത്."

"ചില കാര്യങ്ങൾ സംഭവിക്കുന്നു, തുടർന്ന് നിങ്ങൾക്ക് അത്തരം ആത്മവിശ്വാസം നഷ്ടപ്പെടും, രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിങ്ങൾ ടീമിനുള്ളിൽ സംസാരിക്കേണ്ടതുണ്ട്. ഒരു പരിശീലകനെന്ന നിലയിൽ ഇതെനിക്ക് ആത്മവിശ്വാസം നൽകുന്നു, കാരണം ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിയും."

"അതിനാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ നല്ലതാണ്, കാരണം നിങ്ങൾ പ്രശ്‌നത്തിലാണെങ്കിൽ അല്ലെങ്കിൽ ഗോളുകൾ വഴങ്ങുകയാണെങ്കിൽ, തുടർന്ന് നിങ്ങൾക്ക് പ്രതികരിക്കാൻ കഴിയുമെങ്കിൽ, അത് ഒരു നല്ല കാര്യമാണ്, കാരണം ടീം സ്വഭാവം കാണിക്കുന്നു, ടീം തിരിച്ചുവരാൻ പോരാടാനുള്ള ഇച്ഛാശക്തി കാണിക്കുന്നു."

എഫ്‌സി ഗോവയ്‌ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണ് വുകോമാനോവിച്ച്."നാളെ, ഞങ്ങൾ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്, എല്ലായ്പ്പോഴും പന്ത് കൈവശം വയ്ക്കാൻ ഇഷ്ടപ്പെടുന്ന, ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്ന, ഡ്യുവലുകളിൽ കടുപ്പമുള്ളവരായിരിക്കാൻ ഇഷ്ടപ്പെടുന്ന ടീം. അതിനാൽ, ഇത് കാണാൻ രസകരമായ ഒരു ഗെയിമായിരിക്കുമെന്ന് ഞാൻ കരുതുന്നു, ഒരു കളിക്കാൻ രസകരമായ ഗെയിം."

"കഴിഞ്ഞ വർഷം, ഞങ്ങൾ അവർക്കെതിരെ രസകരമായ രണ്ട് ഗെയിമുകൾ കളിച്ചു. അതിനാൽ, ഇരു ടീമുകളും വിജയിക്കാൻ ആഗ്രഹിക്കുന്ന, സംഘടിതവും കേന്ദ്രീകൃതവുമായ മത്സരമാണ് ഇരുവശത്തുനിന്നും ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ നാളെ ഒരു നല്ല മത്സരം കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

"നാളത്തെ കളി കൂടുതൽ ക്യാരക്ടർ ഗെയിമായിരിക്കുമെന്ന് ഞാൻ കരുതുന്നു, അവിടെ രണ്ട് ടീമുകളും കളിയുടെ ചില നിമിഷങ്ങളിൽ അവരുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. ആ വികാരങ്ങൾ നിയന്ത്രണത്തിലാക്കി, ഈ ഗെയിം എങ്ങനെ കൈകാര്യം ചെയ്യാം, ബുദ്ധിക്ക് മുൻതൂക്കമുള്ള ടീം ഈ ഗെയിം വിജയിക്കുമെന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് സാങ്കേതികവും തന്ത്രപരവുയി മാത്രമല്ല, മാനസികമായും കഠിനമായിരിക്കും."

"പ്രധാനപ്പെട്ട ചെറിയ വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചില നിമിഷങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം, സെറ്റ് പീസുകൾ പോലെയുള്ള വിശദാംശങ്ങൾ, മറ്റ് എല്ലാ കാര്യങ്ങളും, ചില സാഹചര്യങ്ങളിൽ ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യും, അത് നാളെ മാറ്റമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നു."

പത്രസമ്മേളനത്തിൽ സഹൽ അബ്ദുൽ സമദും പങ്കെടുത്തു.

കഴിഞ്ഞ മത്സരത്തിൽ നേടിയ രണ്ടു ഗോളുകൾ സഹലിൽ ഉണ്ടാക്കിയ വിത്യാസത്തെക്കുറിച്ച് സഹൽ സംസാരിച്ചു. "ഏതു ഫുട്ബോൾ താരത്തിനും ആത്മവിശ്വാസം പകരുന്ന ഒന്നാണ് ഗോൾ നേട്ടം. എനിക്കത് വളരെ ഉന്മേഷം നൽകി. കഴിഞ്ഞ കളിയിലുൾപ്പെടെ ഞാൻ വിചാരിച്ചത്ര ടീമിനെ സഹായിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. ഈ ഗോൾ നേട്ടം വ്യക്തിപരമായി എനിക്ക് ആത്മവിശ്വാസം നൽകുന്നു."

സുനിൽ ഛേത്രി കണ്ണൂരിൽ വന്നപ്പോൾ സഹലിനെ തന്റെ പ്രിയ താരമായി തിരഞ്ഞെടുത്തിരുന്നു. അതിനെക്കുറിച്ചും സഹൽ സംസാരിച്ചു.

"അതൊക്കെ ഓരോ വ്യക്തികളുടെയും അഭിപ്രായങ്ങളാണ്. എനിക്കറിയാം സുനിൽ ഛെത്രിയുടെ പ്രിയ താരം മെസ്സിയാണെന്ന്.  കഠിനാധ്വാനത്തിൽ റൊണാൾഡോയെയാണ് അദ്ദേഹം പിന്തുടരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഞാൻ സന്തോഷിക്കുന്നു."