കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ഒഡീഷ എഫ്‌സിക്കെതിരായ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് അവരുടെ ഹോം മാച്ച് വിജയിക്കാനായില്ല.

ഫിക്സ്ചറിലുടനീളം സ്ഥിരമായ പരിക്കുകൾ മത്സരങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി.  ഒരു പോയിന്റ് നേടിയ ഇരു ടീമുകളും ഇപ്പോൾ നാല് മത്സരങ്ങൾക്ക് ശേഷം നാല് പോയിന്റിലാണ്.

മത്സരത്തിന് ശേഷം എൽക്കോ ഷറ്റൊരി പത്രസമ്മേളനത്തിൽ സംസാരിച്ചു. തന്റെ കളിക്കാരുടെ പ്രകടനത്തിൽ തന്റെ അഭിമാനം പ്രടിപ്പിച്ചു.

 “ഇന്നത്തെ ഗെയിം വിലയിരുത്തുമ്പോൾ, എന്റെ അഭിപ്രായത്തിൽ ഒഡീഷയ്ക്ക് ഒരു അവസരം പോലും ലഭിച്ചെന്നു ഞാൻ കരുതുന്നില്ല. കരുതുന്നില്ല. അബ്ദുൾ ഹക്കു അകത്തേക്ക് വന്നു. പ്രീ-സീസണിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചില്ല. ഞാനത് അദ്ദേഹവുമായി ചർച്ച ചെയ്തു. കൂടാതെ അദ്ദേഹം കുറച്ച് തവണ ബെഞ്ചിൽ ഉണ്ടായിരുന്നില്ല, പക്ഷേ അദ്ദേഹം പടിപടിയായി നന്നായി ചെയ്തു (ഇന്ന്).  മൊത്തത്തിൽ, ഈ പോയിന്റിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ബാക്കി കളിക്കാരെക്കുറിച്ച് വളരെ അഭിമാനിക്കുകയും ചെയ്യുന്നു. ”

ആവർത്തിച്ചുള്ള പരിക്കുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഡച്ചുകാരൻ പറഞ്ഞു, "ജെയ്‌റോ റോഡ്രിഗസ് കുത്തിവയ്പ്പുമായി ആണ് കളിക്കാനിറങ്ങിയത്.  മെസ്സിയോട് ഒരു പരിക്ക് പറ്റി. ബാർത്തലോമി ഒഗ്‌ബെച്ചെ, ഇന്നലെ രാവിലെ 5 മുതൽ വൈകുന്നേരം വരെ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായിരുന്ന അദ്ദേഹത്തിന് നിർജ്ജലീകരണം ബാധിച്ചു. ഈ സീസണിൽ തിരിച്ചടികൾ ഉണ്ടായിട്ടും ഞങ്ങൾ മികച്ച പ്രകടനം നടത്തി."

മത്സരത്തിലെ സഹലിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച ഷട്ടോരി, 22 കാരനായ സഹലിനെ പ്രശംസിക്കുകയും ചെയ്തു.

“എന്നെ ശരിക്കും അലോസരപ്പെടുത്തുന്ന ഒരു കാര്യം, ഞാൻ സഹലിനെ ഇഷ്ടപ്പെടുന്നില്ലെന്ന് ആളുകൾ കരുതുന്നു എന്നതാണ്. നിങ്ങൾ വിമർശനാത്മകരായിരിക്കണം. അവൻ ഇന്ന് അതിശയകരമായി പെർഫോം ചെയ്തു, പടിപടിയായി, എനിക്ക് അവനെ ആവശ്യമുള്ളിടത്ത് ഞാൻ എത്തിക്കും. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയ ആദ്യ ദിവസം, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ നിങ്ങളെ ഇന്ത്യയിലെ മികച്ച മിഡ്ഫീൽഡറാക്കാൻ പോകുന്നു.  ഞങ്ങൾ തമ്മിലുള്ള ബന്ധം നല്ലതാണ്. ഇന്ന് അദ്ദേഹം നന്നായി കളിച്ചു. ബാക്കിയുള്ളവരും അങ്ങനെ ചെയ്തു. ” അദ്ദേഹം പറഞ്ഞു.

പ്രശാന്തിനെയും പിന്തുണച്ചു സംസാരിച്ച അദ്ദേഹം ആരാധകർക്ക് യുവതാരങ്ങളോട് ക്ഷമ ആവശ്യമാണെന്ന് വാദിച്ചു. “പ്രശാന്ത് അവസാന ഗെയിം നന്നായി ചെയ്തില്ല, പക്ഷെ ഇന്ന് അദ്ദേഹം അതിശയകരമായി കളിച്ചു. നിങ്ങൾ ചെറുപ്പക്കാർക്ക് സമയം നൽകണം. ഇത്ര വിമർശനപരമായിരിക്കരുത്. ”

കേരളത്തെ സംബന്ധിച്ചിടത്തോളം, 35 ആം മിനുട്ടിൽ സഹാൽ മത്സരത്തിലെ ഏറ്റവും തിളക്കമാർന്ന നിമിഷം സൃഷ്ടിച്ചു. എതിരാളികളായ ഒന്നിലധികം കളിക്കാരെ മറികടന്ന്, നാരായൺ ദാസിന്റെ അന്യായമായ വെല്ലുവിളി ഏറ്റെടുത്തു പരാജയപ്പെട്ടു. ഗൗരവമേറിയ അപ്പീലുകൾ ഉണ്ടായിരുന്നിട്ടും, റഫറി കളി തുടർന്നു. തീർച്ചയായും റഫറിമാർ അദ്ദേഹത്തോട് ദയ കാണിക്കേണ്ടതായിരുന്നു. പെനാൽറ്റി ചാൻസിനെപ്പറ്റി മറന്ന് എന്റെ കുട്ടികളെപ്പറ്റി ഞാൻ വളരെ അഭിമാനിക്കുന്നു.  ഇന്നത്തെ ഗെയിം നോക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. ഞങ്ങൾക്ക് മികച്ച അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒഡീഷയ്ക്ക് ഒരു അവസരം പോലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ആ പോയിന്റിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ടീമിനെപറ്റിയോർത്ത്  അഭിമാനിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേള ടീമിന് സുഖം പ്രാപിക്കാനും പുനസംഘടിപ്പിക്കാനും സഹായിക്കുമോ എന്ന ചോദ്യത്തിന് ചോദിച്ചപ്പോൾ, ഷട്ടോരി ഇങ്ങനെ അഭിപ്രായപ്പെട്ടു, “തീർച്ചയായും , പക്ഷേ ആ ഇടവേള രണ്ടാഴ്ച മാത്രമാണ്. കളിക്കാർക്ക് പരിക്കുകളുണ്ട്, അത് ശരിയാകാൻ കൂടുതൽ സമയമെടുക്കും. പ്രതിസന്ധികളേറെയുണ്ട്. ഞാൻ ഒഴികഴിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഞങ്ങൾക്ക് ഇന്ന് നല്ല ഓർഗനൈസേഷൻ ഉണ്ടായിരുന്നു. വെറും രണ്ട് വിദേശി താരങ്ങളുമായി കളിക്കുകയും, നന്നായി കളിക്കുകയും ചെയ്തു. അതെ, ഇടവേള സ്വാഗതാർഹമാണ്, അതേസമയം എല്ലാ പ്രശ്നങ്ങളും അത് പരിഹരിക്കില്ല. ”